Saturday, August 31, 2019

കേരളത്തിലെ 'പ്രവാസി'കളായ ജൂതർ



                                രണ്ടായിരം വർഷങ്ങൾക്കുമുമ്പ് റോമക്കാരാൽ ആക്രമിക്കപ്പെട്ടപ്പോൾ യഹൂദർ ലോകത്തിന്റെ പലയിടങ്ങളിലേക്കും പ്രാണരക്ഷാർഥം അഭയംതേടി. അവരിൽ ചിലർ കൊടുങ്ങല്ലൂരെന്ന പഴയ മുസരീസിലേക്ക് ചേക്കേറി. കാലക്രമേണ കൊടുങ്ങല്ലൂരിന്റെ പ്രാന്തപ്രദേശങ്ങളായ ചേന്ദമംഗലം, പറവൂർ, മാള, കൊച്ചി തുടങ്ങിയ ഇടങ്ങളിലേക്കും യഹൂദർ അവരുടെ ജീവിതമേഖലകൾ വ്യാപിപ്പിച്ചു.

പിന്നീട് 1948-ൽ  ഇസ്രയേൽ നിലവിൽവന്നതോടുകൂടി ലോകമെമ്പാടുമുള്ള യഹൂദരിൽ പലരും അവരുടെ വാഗ്ദത്തഭൂമിയിലേക്ക് മടങ്ങിപ്പോയി. എന്നാൽ അഭയം നൽകിയ നാട് വിടാൻ അവരിൽ ചിലർ കൂട്ടാക്കിയില്ല. 1948ലെ കണക്ക് പ്രകാരം 2500 യഹൂദരാണ് കേരളത്തിലുണ്ടായിരുന്നത്. .പക്ഷെ 1990കളുടെ തുടക്കകാലത്ത് ആ സംഖ്യ 30ലേക്ക് കുറഞ്ഞു. ഇന്ന് മട്ടാഞ്ചേരിയിലെ ജൂതതെരുവിൽ അവശേഷിക്കുന്നത് നാല് കുടുംബങ്ങളാണ്. . അവർ 5 ജൂതരിൽ ഏക യഹൂദ വനിതയായിരുന്ന സാറ ജേക്കബ് കോഹൻ കഴിഞ്ഞ ദിവസം  നിര്യാതയായി. .കേന്ദ്ര ആദായനികുതി വകുപ്പ് ജീവനക്കാരനായിരുന്ന ഭര്‍ത്താവ് ജേക്കബ് കോഹന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രായത്തെ അവഗണിച്ച് സാറാ കോഹൻ വോട്ട് ചെയ്യാൻ എത്തിയിരുന്നു. സാറയും കെയർടേക്കര്‍ ആയ ഇസ്സാം മത വിശ്വാസി താഹ ഇബ്രാഹിമിനെയും കേരളക്കരയ്ക്ക് പരിചിതമാണ്.

സമ്പന്നമായ ഒരു ചരിത്രമാണ് കൊച്ചിയിലെ പരദേശി ജൂതര്‍ക്കുള്ളത്. ബാഗ്ദാദി, പരദേശി, മലബാറി അങ്ങനെ പല പേരുകളിലാണ് കേരളത്തിലെ ജൂതന്മാർ അറിയപ്പെട്ടിരുന്നത്. പതിനാലാം നൂറ്റാണ്ടിൽ പരദേശി ജൂത സമൂഹം കൊടുങ്ങല്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്നു. 1344ല്‍ അവര്‍ കൊച്ചിയിലെ ആദ്യത്തെ ജൂതപ്പള്ളി നിര്‍മ്മിച്ചു. 1492ല്‍ ഐബെരിയന്‍ പെനിന്‍സുലയില്‍ നിന്നും പുറത്താക്കപ്പെട്ട സെഫാര്‍ഡി ജൂതര്‍ കൊച്ചിയിലെത്തി. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ വേട്ടയാടിയപ്പോള്‍ കൊച്ചിയിലെ ഹിന്ദു രാജാവ് കേശവ രാമ വര്‍മ്മയാണ് ഇവര്‍ക്ക് അഭയം നല്‍കിയത്. കേശവ രാമ വര്‍മ്മ നല്‍കിയ സ്ഥലത്താണ് ഇന്ന് കാണുന്ന പരദേശി സിനഗോഗും ജ്യൂ ടൗണും 1568ല്‍ നിര്‍മ്മിച്ചത്.

മതനിഷ്ഠകൾ തീവ്രമായി മുറുകെപ്പിടിക്കുന്നവരാണ് യഹൂദ സമൂഹം. പതിമ്മൂന്ന് വയസ്സ് പൂർത്തിയായ പത്തു പുരുഷൻമാരുെണ്ടങ്കിൽ മാത്രമേ യഹൂദരുടെ ഔപചാരിക പ്രാർഥനകൾ സാധ്യമാകൂ. 1955ൽ മാളയിലുണ്ടായിരുന്ന യഹൂദർ ഇസ്രായേലിലേക്ക് പോകുന്നതിനുമുമ്പ് തങ്ങളുടെ സിനഗോഗും സെമിത്തേരിയും സംരക്ഷിച്ചുകൊള്ളുമെന്ന് പഞ്ചായത്തുമായി ഒരു ഉടമ്പടിയുണ്ടാക്കിയിരുന്നു. എന്നാൽ, കാലക്രമേണ ആ ശേഷിപ്പുകൾ പലതും ആളുകൾ കൈയേറി.  നാൽപ്പതിൽപ്പരം ശവക്കല്ലറകൾഉണ്ടായിരുന്നിടത്ത് മൂന്നെണ്ണമായി ചുരുങ്ങി.



Friday, August 30, 2019

ഉയരുന്ന സമുദ്രനിരപ്പും മുങ്ങിത്താഴുന്ന നഗരങ്ങളും

             


                     പത്ത് ദശലക്ഷത്തോളം മനുഷ്യരെ പൂർണമായി മറ്റൊരു ദ്വീപിലേക്ക് പറിച്ച് നടുക എന്നത് വളരെ പ്രയാസകരമായ ഒന്നാണ്. എന്നാൽ അതിവേഗം കടൽവിഴുങ്ങുന്ന നഗരത്തിൽ നിന്ന് രാജ്യതലസ്ഥാനം തന്നെ മാറ്റാൻ ഒരുങ്ങുകയാണ് ഇന്തോനേഷ്യ . ജക്കാർത്ത മാത്രമല്ല ആഗോളതാപനം മൂലം  മിക്ക കടലോര നഗരങ്ങളും സമീപഭാവിയിൽ കടലെടുക്കുമെന്നാണ് 2014ലെ കാലാവസ്ഥ വിദഗ്ധരായ ശാസ്ത്രജ്ഞരുടെ നിഗമനം.  18 കോടി ജനങ്ങൾക്ക് അവരുടെ കിടപ്പാടം നഷ്ടമാകാൻ ഇത് കാരണമാകും.

വേള്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 1995-ലെ കണക്കുപ്രകാരം ലോക ജനസംഖ്യയുടെ 39 ശതമാനം സമുദ്രതീരങ്ങളിലോ സമുദ്രത്തിന് 100 കിലോമീറ്ററിനുള്ളിലോ ജീവിക്കുന്നവരാണ്. അമേരിക്കിയലെ നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ പുതിയ പഠന പ്രകാരം 2100 ആകുന്നതോടെ സമുദ്രനിരപ്പ് 2 മീറ്റർ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. അങ്ങനെയെങ്കിൽ  ഈ നൂറ്റാണ്ട് പിന്നിടുന്നതിന് മുൻപ് തന്നെ ആഗോളതാപനത്തിന്റെ ഭീകരമുഖത്തിന് നാം ചിലപ്പോൾ സാക്ഷിയാകേണ്ടി വന്നേക്കാം.

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്ക് പ്രകാരം ലോകത്തിൽ എറ്റവും വേഗം മുങ്ങിക്കൊണ്ടിരിക്കുന്ന, ജനത്തിരക്കേറിയ നഗരമാണ് ജക്കാർത്ത. പ്രതിവർഷം 10-20 സെന്റിമീറ്റർ‌ തോതിൽ ജലനിരപ്പുയരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.

അതിവിശാലമായ മഴക്കാടുകൾ നിറഞ്ഞ  ബോർണിയോ ദ്വീപിലെ കിഴക്കൻ കാളിമാന്റൻ പ്രവിശ്യയിലാണ് പുതിയ തലസ്ഥാനം ഒരുങ്ങുന്നത്. പുതിയ മാറ്റം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കില്‍  വൻ പാരിസ്ഥിതിക ദുരന്തത്തിന് കാരണമായേക്കുമെന്ന് പരിസ്ഥിതിപ്രവർത്തകർ മുന്നറിയിപ്പ് നല്‍കുന്നു.

ഏതൊക്കെയാണ് ലോകത്ത് മുങ്ങിക്കൊണ്ടിരിക്കുന്ന മറ്റ് നഗരങ്ങളെന്ന് നോക്കാം.

1. ഹൂസ്റ്റൺ

പതിറ്റാണ്ടുകളായി ഹൂസ്റ്റൺ നഗരം മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഭൂഗർഭ ജലം അനിയന്ത്രിതമായി വലിച്ചെടുത്തതാണ് ഹൂസ്റ്റൺ നഗരത്തിനെ വലിയ വിപത്തിലേക്ക് തള്ളിവിടുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. അമേരിക്കൻ ജിയോളജിക്കൽ സർവ്വേ പ്രകാരം ഹൂസ്റ്റൺ നഗരം ഉൾപ്പെടുന്ന ഹാരിസ് കൺട്രി 1920 മുതൽ 10 മുതൽ 12 അടി വരെ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ചില സ്ഥലങ്ങൾ പ്രതിവർഷം 5 സെ.മീ വരെയാണ് മുങ്ങുന്നത്.

2. ഷാങ്ഹായ്

  ചൈനയുടെ പ്രധാന വ്യാപാര കേന്ദ്രമായ ഷാങ്ഹായ് നഗരം സമുദ്ര നിരപ്പില്‍നിന്ന് ശരാശരി 8 മീറ്ററിന് മുകളിലാണുള്ളത്. വര്‍ഷത്തില്‍ 0.1-0.3 സെ.മീറ്റര്‍ വരെ സമുദ്ര ജലനിരപ്പ് ഇവിടെ ഉയരുന്നതായാണ് പഠനങ്ങള്‍ വ്യക്തമായത്. അമിതമായി ഭൂഗർഭജല വലിച്ചെടുക്കുന്നതാണ് ഇവിടെയും വില്ലൻ  .ആഗോള താപനം മൂലമുള്ള ജലനിരപ്പുയരല്‍ 23.7 ദശലക്ഷം പേരെ ഷാങ്ഹായില്‍ പ്രതിസന്ധിയിലാക്കും..

3.ലാഗോസ്

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ലാഗോസ്. ലോകത്തിൽ അതിവേഗം വികസിക്കുന്ന നഗരങ്ങളിലൊന്നാണ് നൈജീരിയയുടെ ഈ തീരനഗരം.
ആഗോളതാപനത്തിന്റെ ഫലമായി ലാഗോസ്  അതീവ ഗുരുതരാവസ്ഥയിലാണ്. സമുദ്ര നിരപ്പ് 0.5 മീറ്റർ ഉയർന്നാൽ ലാഗോസിലെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായേക്കും. ആഗോള തലത്തിൽ സമുദ്രനിരപ്പ് 20 സെ.മീ ഉയർന്നാൽ 740000 ലക്ഷം പേർ ഭവനരഹിതരാകും. കടല്‍ഭിത്തി കെട്ടി സമുദ്രനിരപ്പിലെ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 6.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പണിത മതില്‍ ലാഗോസിലെ വന്മതിൽ എന്നറിയപ്പെടുന്നു.

4.ന്യൂ ഓർലിയൻസ്

1930 ലെ കണക്ക് പ്രകാരം ന്യൂ ഓർലിയൻസിന്‍റെ മൂന്നിലൊന്ന് ഭാഗമായിരുന്നു വെള്ളത്തിനടിയിലായത്. എന്നാൽ 2005 ൽ വീശിയടിച്ച കത്രീന കൊടുങ്കാറ്റ് നഗരത്തിന്റെ പാതി ഭാഗം വെള്ളത്തിനടിയിലാക്കി. തീര നഗരമായ ന്യൂ ഓർലിയൻസ് പ്രതിവർഷം ഒരു സെന്റിമീറ്റർ തോതിൽ വെള്ളത്തിൽ മുങ്ങുന്നെന്നാണ്  പഠനങ്ങൾ തെളിയിക്കുന്നത്.

5.ധാക്ക

സമുദ്ര ജലനിരപ്പ് ഉയരുന്നത് ഇപ്പോള്‍തന്നെ വന്‍തോതില്‍ പ്രതിസന്ധി സൃഷ്ടിച്ച നഗരമാണ്  ധാക്ക. തീരപ്രദേശങ്ങളിലുള്ള ഒട്ടേറെപ്പേര്‍ ഇതിനകം തന്നെ പലായനം തുടങ്ങി. ബംഗ്ലാദേശിന്റെ തലസ്ഥാന നഗരിയിൽ 2050 ോടെ 18 മില്ല്യൺ പേർ ഭവനരഹിതരാകുമെന്നാണ് കണക്ക്. വര്‍ഷത്തില്‍ 1.4 സെ.മീറ്റര്‍ വരെ സമുദ്രനിരപ്പ് ഉയരുകയാണ് ഇവിടെ.

6.മുംബൈ

സമുദ്രനിരപ്പില്‍നിന്ന് ശരാശരി 14 മീറ്ററിന് മുകളില്‍ സ്ഥിതിചെയ്യുന്ന നമ്മുടെ മുംബൈയും ലിസ്റ്റിലുണ്ട്. സമുദ്ര ജലനിരപ്പ് വര്‍ഷത്തില്‍ 0.25 സെ.മീറ്റര്‍ വരെ ഉയരുകയാണിവിടെ.ഇതേ രീതിയില്‍ സമുദ്രനിരപ്പുയര്‍ന്നാല്‍ 25 ചതുരശ്ര കിലോമീറ്റര്‍/ നഗരഭൂമിയുടെ 40 ശതമാനം വൈകാതെ നഷ്ടമാകും. 

കത്തിയമരുന്ന ആമസോൺ കാടുകൾ



                                      അഞ്ചരക്കോടി വർഷങ്ങളായി നിലനിൽക്കുന്ന മഴക്കാടുകൾ കത്തിയമരുകയാണ്. ഭൂമിയിലെ ഏറ്റവും ജൈവസമ്പന്നമായ  കലവറയെ കാട്ടുതീ വിഴുങ്ങുന്നത് നിസ്സഹായതോടെയാണ് ലോകം നോക്കി കാണുന്നത്. ഓരോ മണിക്കൂറിലും ഹെക്ടർ കണക്കിന് വനമാണ് കത്തിനശിക്കുന്നത്.

     ഭൂമിക്ക് ആവശ്യമായ ജീവവായുവിന്റെ 17 ശതമാനത്തിലധികമാണ് ആമസോൺ മഴക്കാടുകൾ പുറത്തുവിടുന്നത്.  9 ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വനാന്തരങ്ങൾ  നാൽപ്പതിനായിരം കോടി മരങ്ങളുടെയും അത്രതന്നെ ജൈവവൈവിധ്യങ്ങളുടെയും ഉറവിടമാണ്.



     കഴിഞ്ഞ വർഷത്തെക്കാൾ 80 ശതമാനത്തിലധികം ഇടങ്ങളിലേക്കാണ് തീ വ്യാപിച്ചിരിക്കുന്നത്.  ബ്രസീലിലെ സാവോ പോളോ അടക്കമുളള നഗരങ്ങൾ പുകയിൽ മൂടി നിൽക്കുന്ന ചിത്രങ്ങൾ ലോകം ഞെട്ടലോടെയാണ് കണ്ടത്.
99 ശതമാനം കാട്ടുതീകളും മനുഷ്യനിർമിതമാണെന്നാണ് ബ്രസീൽ ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ആൽബർട്ടോ സെറ്റ്സർ പറയുന്നത് . കർഷകരും മരംവെട്ടു മാഫിയയും കാടു വെട്ടിതെളിക്കാൻ മനപൂർവം തീയിടുകും അത് പിന്നീട് വമ്പൻ കാട്ടുതീയായി വ്യാപിക്കുകയുമാണെന്ന് സെറ്റ്സർ പറയുന്നു.

     ലോകവ്യാപകായി വൻ പ്രതിഷേധമാണ് ആമസോണിനായി ഉയരുന്നത്. നമ്മുടെ വീട് കത്തുകയാണെന്നാണ് പ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രതികരിച്ചത് . ലോകത്തിനാവശ്യമായ 20 ശതമാനത്തിലധികം ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഭൂമിയുടെ ശ്യാസകോശത്തിന് തീ പിടിച്ചിരിക്കുകയാണെന്ന് മക്രോൺ ട്വീറ്റ് ചെയ്തു. എന്നാൽ സർക്കാരിതര സംഘടനകളാണ് കാട്ടുതീക്ക് പിന്നിലെന്ന് ബ്രസീൽ പ്രസിഡന്റ് ജെർ ബൊൽസനാരോ കുറ്റപ്പെടുത്തി. ബ്രസീലിന്റെ ആഭ്യന്തരകാര്യങ്ങളിൽ മറ്റ് രാജ്യങ്ങൾ ഇടപെടണ്ടെന്നും ബൊൽസനാരോ വ്യക്തമാക്കി.എന്നാൽ അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് ആമസോണിലെ തീയണക്കാൻ ബൊൽസനാരോ സൈന്യത്തെ നിയോഗിച്ചു. ബൊളീവിയൻ പ്രസിഡന്റ് മൊറൽസിന്റെ ആവശ്യപ്രകാരം എത്തിയ എയർടാങ്കറുകൾ ആമസോണിന് മുകളിൽ മഴ പെയ്യിച്ചു.



    കഴിഞ്ഞ ദിവസം ഹോളിവുഡ് നടൻ ലിയനാർഡോ  ഡികാപ്രിയോയുടെ നേതൃത്വത്തിലുളള പരിസ്ഥിതി സംഘടന ആമസോണിന്റെ രക്ഷാപ്രവർത്തനത്തിനായി 35 കോടി രൂപ ധനസഹായമാണ് പ്രഖ്യാപിച്ചത്. 

   നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ആമസോൺ മഴക്കാടുകൾ സംരക്ഷിക്കപ്പെടണം. മനുഷ്യസാധ്യമായതെല്ലാം ഭൂമിയുടെ ശ്വാസകോശത്തിനെ രക്ഷിക്കാനായി  ചെയ്യണം. ആമസോൺ വനാന്തരങ്ങളിൽ നിന്നും ശുഭവാർത്തക്കായി നമുക്ക് കാത്തിരിക്കാം.

Freelance vs. Agency: Which is Better for Your Marketing Needs?

  In the modern marketing, businesses must make the essential decision between hiring a Freelance Digital Marketer or an Marketing Agency. B...